Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, July 7, 2023

കവിത-ഒടുക്കം






ഓടുങ്ങാനായി പിറന്ന് 
ഒടുവില്‍ മണ്ണിലേക്ക് എടുത്ത്  അഴുകേണ്ടവന്‍ നീ

മണ്ണിനോട് ഇഴകിചേരേണ്ടവന്‍
അതുമല്ലെങ്കിൽ ചിതയില്‍ എറിഞ്ഞ്അമരെണ്ടവന്‍
വെറുമൊരു ഇയാംപാറ്റപോൽ ഒടുങ്ങും നീ

മൃത്യു തന്‍ കൂടപിറപ്പന്ന ഭാവമൊട്ടുമില്ലെതെ-
എന്തിനീ സംഹാര താണ്ടവം 

എന്തിനീ അറയ്ക്കും രക്തത്തിനായി 
വേണ്ടിതന്‍ പടയോട്ടം.

ഒരു പിടിവയറുമായി പിറന്ന്
ഒരു പിടി വയറിനുമാത്രം പോരാടെണ്ടവന്‍ നീ

ഇവിടെ ഒരു വിരുന്നുക്കാരന്‍
ഈ ഇടനിലം നിന്‍ യാത്ര മദ്ധ്യ-
ഒരു വിശ്രമ ഇടം മാത്രം

ഈ ശ്വാസം നിശ്ചലമാവും 
അതോടെ തീരും 
മടങ്ങും നീ എടുക്കും ജഡം മണ്ണിലേക്കന്ന്.

🕳️🕳️🕳️

ലത്തീഫ് ഉമ്മത്തൂർ 




***************************************************************************************************



വേട്ടക്കാരൻ







മോദി എന്ന കേഡി

കോടി പുതപ്പിച്ച താടി

മോഡേണായ വേടന്‍

ഉന്മൂലനത്തിന്റെ തോഴന്‍

ഓടിത്തളരും ഈ മൂഡന്‍

പ്രാണന്‍ എടുക്കും കാലന്‍

കാലം അന്ന് സാക്ഷി

അപ്പാടെ തീരും ഈ മോഡി.

                     🕳️🕳️🕳️
                       ലത്തീഫ് ഉമ്മത്തൂർ 







കൂട്ട്...




വേറിട്ട കൂട്ട് 
ബോറായ മട്ട്
പാട്ടായ കൂട്ട്
പറ്റായ മട്ട്
ജോറായ ബോറ്
ചേലായ മട്ട്
മുട്ടോളം മുട്ട്
വെള്ളത്തിലന്ന മട്ട്
ഉള്ളൊരു തറ്റ്
ഇല്ലാത്ത മട്ട്
ഉച്ചിയോളമെത്തി
പറ്റന്ന വട്ട
🕳️🕳️🕳️

 ലത്തീഫ് ഉമ്മത്തൂർ 



കവിത- സൗഹൃദം





         


                                      
വീണ്ടും എന്‍ മനസ്സില്‍

നൊമ്പരം കോറിയിട്ടു നീ ...

പടിയടച്ചതോ അതോ

വഴി പിരിഞ്ഞതോ

ഒരു വാക്കും മൊഴിയാതെ

എന്‍ നൊമ്പരം അറിയാതെ

അകന്നില്ലേ  നീ 

തൂരേക്ക് മറഞ്ഞില്ലേ

അറിഞ്ഞിരുന്നില്ല ഒരു വേള

ഞാന്‍  ചെയ്ത അപരാധം

അറിഞ്ഞിടുന്നിതാ ഞാന്‍

തന്‍ വിരഹ ദുഃഖ ഭാരം

വേണ്ടിയിരുന്നില്ല എന്നോട്

തന്‍ നിഗൂഢ മൗനം

പോഴിഞ്ഞിടുന്നന്‍ കണ്ണുനീര്‍

തുള്ളികള്‍ ....

അറിയാതെ എന്‍ മിഴിയറിയാതെ

നീ ഒന്ന് മൊഴിഞ്ഞിരുന്നങ്കില്‍

നീ ഒന്ന് ക്ഷമിച്ചിരുന്നുവെങ്കില്‍

എന്‍ നൊമ്പരം ബാഷ്പമായിരുന്നേനെ..

 അകന്നില്ലയോ നീ വഴി പിരിഞ്ഞു

അകലേക്ക്  മറഞ്ഞില്ലയോ?

                🕳️🕳️🕳️🕳️
                                                
  ലത്തീഫ് ഉമ്മത്തൂർ  




    ആർമാദം




    നാട്ടിലെ ചിലകൂട്ടം
    നാല്‍ക്കാലിയേക്കാള്‍ മോശം

    വട്ടീഷ് അടിചാണിവര്‍ നടപ്പ്
    നാലുകാലിലാണ് പോക്ക്

    ആടി ആറാടിയാണ് നടപ്പ്
    ആറുകാലിലെറ്റിയാണിനി പോക്കെന്ന-
    ബോധമില്ല ലെവലേശം ഇന്നിവര്‍ക്ക്

    ആറടി മണ്ണിലേക്കന്ന് വെക്കും 
    മൂടിടും മണ്ണാകെ മേലെ-

    അപ്പാടെ തീര്‍ന്നിടും
    ഈ നാല്‍ക്കാലി വേഷം.

                          🕳️🕳️🕳️
     വരികൾ ... ലത്തീഫ് ഉമ്മത്തൂർ 


    സത്യം


    നേരല്ലേ നെറി
    തെറ്റല്ലേ ഒറ്റ്
    സുഖമല്ലേ സുഗന്ധം
    സ്നേഹമല്ലേ ഔദാര്യം
    പ്രണയമല്ലേ ത്യാഗം
    വിരഹമല്ലേ ദുഖം
    രതിയല്ലേ നിര്‍വൃതി
    ധനംമല്ലേ സമൃതി
    മൃതിയല്ലേ വിട
    പ്രയതനമല്ലേ വിജയം
    മടിയനല്ലേ മൂഡന്‍
    മൗനമല്ലേ നിഗൂഡം
    അറിവല്ലേ പ്രധാനം.                  

    പ്രവാസം

















    എണ്ണയുള്ള ഈ-

    മറുനാട്ടില്‍ ഞാന്‍

    ഏകനല്ലെങ്കിലും

    ഏകാനന്നപോലെ

    ഏകാന്തതയുടെ ദുരനുഭവം

    പേറിയുള്ള നടത്തം

    കാലം ഏറെയായി...

    ഉറ്റവരില്ലാതെ

    ഉടയവരില്ലാതെ

    ഏറെ പ്രവാസികള്‍

    മരുപച്ച എന്ന 

    മാരണം തേടി

    ഉള്ളതും ഇല്ലാത്തതും

    കൊടുത്തും വിറ്റും

    ആര്‍ത്തിയോടെ

    എത്തിയതോ

    ചിലര്‍ നിതാഖതെന്ന

    പുലിവാലിലേക്കും.

    Sunday, October 20, 2013

    എന്‍റെ പ്രണയം




    പൂമ്പാറ്റകളോട് പ്രണയം

    വേനല്‍ തുംബിയോടും പ്രണയം
    പുലരിയോടും സന്ധ്യയോടും  പ്രണയം
    നിശയെ പിരിഞ്ഞ് പുലരിയെപുണരാന്‍
    വെമ്പുന്ന മന്ദസ്മിതത്തോട് പ്രണയം
    ഇരുളിനോടും പ്രണയം
     ഇരുളിന്‍ പൂ മെത്തയിലേക്ക്-
    ഒളിഞ്ഞുനോക്കുന്ന നിലാവിനോടും പ്രണയം
    കാടിനോടും കാട്ടാറിനോടും പ്രണയം
    ശിശിരത്തോട് പ്രണയം
    ശീതക്കാറ്റിനോടും മൂടല്‍മഞ്ഞിനോടും- 
    മെനിക്കുപ്രണയം...
    പുഴകളോടും പൂക്കളോടും പ്രണയം
    ചിലംബുകെട്ടി താളം പിടിച്ചോഴുകുന്ന
    അരുവികളോട് പ്രണയം
    മന്ദമാരുതന്‍ തലോടുന്ന
    നെല്‍വയലുകളോടും പ്രണയം
    അംബരം മുത്താന്‍ പാടുപെടുന്ന
    മലനിരകളോടും പ്രണയം
    മണ്ണിനോട് പ്രണയം
    പേമാരിയോടും പ്രണയം
    അട്ടഹസിചോടിയത്തും
    മിന്നല്‍പിളര്‍പ്പിനോടും പ്രണയം
    പ്രകൃതിയോ പ്രണയം...
    പ്രകൃതിയുടെ മാറിടം പിളര്‍ക്കും
    പ്രാകൃതരോടില്ലെനിക്ക് പ്രണയം.